Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family

Thrissur

ദുരിതക്കയത്തിൽനിന്നു ബീനയ്ക്കും കുടുംബത്തിനും മോചനമാകുന്നു

കയ്പമംഗലം: ദുരിതക്കയത്തിൽനിന്നു ബീനയ്ക്കും കുടുംബത്തിനും മോചനമാകുന്നു. സുമനസുകളുടെ സഹായത്തോടെ നിർമിക്കുന്ന വീടിന്‍റെ കട്ടിളവയ്പ് നടന്നു.

കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ നിർധനകുടുംബമായ ബീന കോരംപുരയ്ക്കലിനും കുടുംബത്തിനുമാണ് വീട് നിർമിച്ചു നൽകുന്നത്. രാവിലെനടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന സുരേന്ദ്രൻ കട്ടിളവയ്പ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി ഉല്ലാസ്, വാർഡ് മെമ്പർ നഹിത സലിം ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

 

National

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പൈധോണിയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. അബ്ദുള്ള ഡോകാഡിയ (40), ഭാര്യ നസ്റീൻ ഡോകാഡിയ (35), മക്കൾ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.

ഏപ്രിൽ 25 ന് രാത്രി ബന്ധുക്കൾ ഉൾപ്പെടെ കുടുംബത്തിലെ ഒന്പത് പേർ ബിരിയാണി കഴിച്ചു. അതിനുശേഷം ബന്ധുക്കൾ മടങ്ങി. ഏപ്രിൽ 26 ന് പുലർച്ചെ നാല് പേരും തണ്ണിമത്തൻ കഴിച്ചിരുന്നു. കടുത്ത ഛർദി അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം ഡോക്ടറെ കണ്ടിരുന്നുവെങ്കിലും ചികിത്സക്കിടെ നാല് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചി‌ട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

 

National

സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദിൽ സ്കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. സഹീറാബാദ് സ്വദേശി കവിരാജ് (40), ഭാര്യ പവാനി (35), മകൾ കീർത്തന (11) എന്നിവരാണ് മരിച്ചത്. മകൻ കാർത്തിക്കിന് പരിക്കേറ്റു. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു.

രുക്മപൂരുള്ള പവാനിയുടെ വീട്ടിൽ നിന്ന് കുടുംബം മടങ്ങുന്നതിനിടെയായിരുന്നു അപകടം. തട്ടെപ്പള്ളിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന ട്രക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കവിരാജും പവാനിയും കീർത്തനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ കാർത്തിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഷെരീഫ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുകൊടുത്തു.

National

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

ഒരു കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഒരു കുട്ടിയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എതിർ ദിശയിൽ നിന്ന് വന്ന കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

National

അമിതവേഗത്തിൽ വന്ന കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ പട്ടൗടിയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയ സുഭാഷ് (70), കൊച്ചുമക്കൾ സെയ്ദ് (10), ഇഷാന്ത് (8) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഒളിവിലാണ്.

അവധിക്കാലം ആഘോഷിക്കാൻ രാജസ്ഥാനിലെ അൽവാറിൽ നിന്ന് പട്ടൗടിയിൽ എത്തിയതായിരുന്നു കുട്ടികൾ. സുഭാഷും കൊച്ചുമക്കളും വാടീന് സമീപം നടക്കാനിറങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുവീഴ്ത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ ഉടൻ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Kerala

കാമുകിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി; യുവാവ് ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: പെൺസുഹൃത്തിന്‍റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്.

ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന് കിരണിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

ഇതേതുടർന്ന് കിരൺ ഉൾപ്പടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പോലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിയത്. പിന്നീട് ഇയാളെ വീടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Kerala

ദീപക്കിന്‍റെ കുടുംബത്തിന് സഹായവുമായി രാഹുൽ ഈശ്വർ; ഒരു ലക്ഷം രൂപ കൈമാറും

കോഴിക്കോട്: സമൂഹമാധ്യമത്തിലെ ലൈംഗീകാരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്‍റെ കുടുംബത്തിന് സാമ്പത്തിക, നിയമസഹായം വാഗ്ദാനം ചെയ്ത് രാഹുൽ ഈശ്വർ.

ദീപക്കിന്‍റെ കുടുംബത്തിന് മലബാർ ഫൈസൽ ഒരു ലക്ഷം രൂപ നൽകുമെന്ന് രാഹുൽ ഈശ്വർ അറിയിച്ചു. മെൻസ് കമ്മീഷൻ മിഷൻ, ദീപക്കിന്‍റെ കുടുംബത്തിന് എല്ലാ വിധ സഹായവും എത്തിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

അതേസമയം, യുവതിയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും പുരുഷ കമ്മിഷൻ ഭാരവാഹിയായ രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.

സംഭവത്തിൽ, ദീപക്കിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജ് പോലീസ് ആണ് കേസെടുത്തത്.

District News

നാഗമുത്തു ഇനി കുടുംബാംഗങ്ങൾക്കൊപ്പം

മണിമല: മരിച്ചുപോയെന്ന് വിശ്വസിച്ചിരുന്ന നാഗമുത്തുവിനെ തിരികെ നൽകിയ കറിക്കാട്ടൂർ ആശ്രയ ഭവൻ അധികൃതർക്ക് നന്ദിയർപ്പിക്കുകയാണ് പ്രിയ കുടുംബാംഗങ്ങൾ.


2009ൽ തമിഴ്നാട്ടിലെ സെന്തിൽ കോട്ട ഗ്രാമത്തിൽ നിന്നാണ് മാനസിക വെല്ലുവിളി നേരിടുന്ന നാഗമുത്തു കേരളത്തിലെത്തുന്നത്. രണ്ടുവർഷം കോട്ടയം നവജീവനിൽ അന്തേവാസിയായി കഴിഞ്ഞശേഷം കറിക്കാട്ടൂർ ആശ്രയ ഭവനിൽ എത്തിച്ചേർന്നു. അധികം ആരോടും സംസാരിക്കാത്ത നാഗമുത്തു ആശ്രയ ഭവനിലെ മറ്റ് അന്തേവാസികളെ ശുശ്രൂഷിക്കുന്നതിൽ വളരെയധികം താത്പര്യം കാണിച്ചിരുന്നു. കമ്മിറ്റി അംഗങ്ങളുടെയും അന്തേവാസികളുടെയും വലിയ സ്നേഹം നേടിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.


അടുത്തനാളിൽ ഓർമ തിരിച്ചു കിട്ടിയപ്പോൾ അദ്ദേഹം തന്‍റെ നാടിനെപ്പറ്റിയും വീടിനെപ്പറ്റിയും കുടുംബാംഗങ്ങളെപ്പറ്റിയും പറയുകയുണ്ടായി. ഭാര്യ ലൈലയുടെ പേരാണ് കയ്യിൽ പച്ച കുത്തിയിരിക്കുന്നതെന്നും ഓർമിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശ്രമ ഭവൻ സെക്രട്ടറി പാപ്പച്ചൻ നരുവേലിക്കുഴി നടത്തിയ അന്വേഷണങ്ങളിലൂടെ നാഗമുത്തുവിന്‍റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാൻ സാധിച്ചു. കുടുംബാംഗങ്ങൾ ആശ്രയ ഭവനുമായും നാഗമുത്തുവുമായും വീഡിയോ കോൾ നടത്തി കൃത്യത വരുത്തി. തുടർന്ന് ഭാര്യയും മക്കളും സഹോദരങ്ങളും ഉൾപ്പെടെ എട്ടാംഗങ്ങൾ കഴിഞ്ഞദിവസം കറിക്കാട്ടൂർ ആശ്രയ ഭവനിൽ എത്തി. നാഗമുത്തുവുമായി നാട്ടിലേക്ക് മടങ്ങി.


നാഗമുത്തുവും ഭാര്യ ലൈലയും കുടുംബാംഗങ്ങളുമായുള്ള സമാഗമം ഹൃദയസ്പർശിയായിരുന്നു. ആശ്രയ ഭവൻ കുടുംബത്തോട് നന്ദി അർപ്പിക്കുവാൻ വാക്കുകൾഇല്ലാതെ ഭാര്യ ലൈലയും കുടുംബാംഗങ്ങളും വിതുമ്പി. ആശ്രയ ഭവനിൽ ഇപ്പോൾ 20 അന്തേവാസികളാണ് ഉള്ളത്. ഇതിനുമുമ്പും ഇതര സംസ്ഥാനക്കാരായ നാല് പേരുടെ കുടുംബാംഗങ്ങളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചിട്ടുണ്ട്.

Latest News

Corehub Up